"വന്നെത്തി പിന്നെയുമൊരോണം "

പറന്നെത്തി ഓണ തുമ്പികള്‍ ചുറ്റിലും
വന്നെത്തി പിന്നെയുമൊരോണം .
മുക്കുറ്റി മുറ്റത്തു പൂക്കളമൊരുക്കി
തെറ്റിയും തുമ്പയും വിരുന്നു വന്നു.

മൂവാണ്ടന്‍ കൊമ്പത്തു ഞാന്‍ 
ഊഞ്ഞാലു കെട്ടി
മൂക്കുത്തി പെണ്ണാളെ ആടാന്‍ വായോ.
വാഴത്തോപ്പില്‍
നമ്മുക്കു ഉല്ലസിക്കാം. 
വാഴപ്പൂ തേന്‍ ഞാന്‍ നിനക്കു
പകര്‍ന്നു നല്‍കാമീ തിരുവോണ നാളില്‍ .

ആമ്പല്‍ പൊയ്‌കയില്‍  നീരാടി നീ
തുളസി കതിര്‍ ചൂടി
ഓണക്കോടിയണിഞ്ഞു
തുമ്പപ്പൂ ചോറുണ്ണാന്‍ വേഗം വായോ.
ഉള്ളിന്റെ ഉള്ളില്‍ മധുരം നിറയുമെന്‍
പാലട പായസം ഞാന്‍ നിനക്കു
പകര്‍ന്നു നല്‍കാമീ തിരുവോണ നാളില്‍ .

2 comments:

  1. കൊള്ളാം!

    ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

    എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്
    http://www.jayandamodaran.blogspot.com/

    ReplyDelete
  2. നല്ലൊരോണ കവിത
    ഓണാശംസകള്‍

    ReplyDelete