കാക്ക ജന്മം .............

നഗരത്തിൻ ഓരത്ത്
മാമരത്തിൻ ചില്ലയിൽ
നീ അന്തിയുറങ്ങുന്നു.
ആ മാമര ചുവട്ടിൽ
കദനത്തിൻ കിനാവു
കണ്ടു ഞാനോ ഉറങ്ങന്നു .
കറുത്ത പുകയുള്ള നഗരം
കാണുന്ന നമ്മൾ
തെരുവീഥികൾ തോറും
അഷ്ടിക്കായ് അലയുന്നു നിത്യം.
മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും
മത്സരിച്ചു പെറുക്കി തിന്നുന്നു
ആഹാര ശകലങ്ങൾ നമ്മൾ.
ബലിയൂട്ടി വിളിക്കാൻ നിന്നെ ആയിരങ്ങൾ,
ബലിച്ചോറു നൽകാൻ ആയിരങ്ങൾ .
എന്നാലോ,  ഒരു നേരച്ചോറിനു
വേണ്ടി ചെന്നാൽ നിങ്ങൾ
ആട്ടിപ്പായിക്കുന്നു എന്നെ.
തന്നാലും തമ്പുരാനേ
അടുത്ത ജന്മമെങ്കിലും
എനിക്കു ഒരു കാക്ക ജന്മം .............