എല്ലാവര്ക്കും നിശാഗന്ധിയുടെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍ ........
"വന്നെത്തി പിന്നെയുമൊരോണം "
പറന്നെത്തി ഓണ തുമ്പികള്‍ ചുറ്റിലും
വന്നെത്തി പിന്നെയുമൊരോണം .
മുക്കുറ്റി മുറ്റത്തു പൂക്കളമൊരുക്കി
തെറ്റിയും തുമ്പയും വിരുന്നു വന്നു.
മൂവാണ്ടന്‍ കൊമ്പത്തു ഞാന്‍
ഊഞ്ഞാലു കെട്ടി
മൂക്കുത്തി പെണ്ണാളെ ആടാന്‍ വായോ.
വാഴത്തോപ്പില്‍
നമ്മുക്കു ഉല്ലസിക്കാം.
വാഴപ്പൂ തേന്‍ ഞാന്‍ നിനക്കു
പകര്‍ന്നു നല്‍കാമീ തിരുവോണ നാളില്‍ .
ആമ്പല്‍ പൊയ്കയില്‍ നീരാടി നീ
തുളസി കതിര് ചൂടി
ഓണക്കോടിയണിഞ്ഞു
തുമ്പപ്പൂ ചോറുണ്ണാന്‍ വേഗം വായോ.
ഉള്ളിന്റെ ഉള്ളില്‍ മധുരം നിറയുമെന്‍
പാലട പായസം ഞാന്‍ നിനക്കു
പകര്‍ന്നു നല്‍കാമീ തിരുവോണ നാളില്‍ .
വന്നെത്തി പിന്നെയുമൊരോണം .
മുക്കുറ്റി മുറ്റത്തു പൂക്കളമൊരുക്കി
തെറ്റിയും തുമ്പയും വിരുന്നു വന്നു.
മൂവാണ്ടന്‍ കൊമ്പത്തു ഞാന്‍
ഊഞ്ഞാലു കെട്ടി
മൂക്കുത്തി പെണ്ണാളെ ആടാന്‍ വായോ.
വാഴത്തോപ്പില്‍
നമ്മുക്കു ഉല്ലസിക്കാം.
വാഴപ്പൂ തേന്‍ ഞാന്‍ നിനക്കു
പകര്‍ന്നു നല്‍കാമീ തിരുവോണ നാളില്‍ .
ആമ്പല്‍ പൊയ്കയില്‍ നീരാടി നീ
തുളസി കതിര് ചൂടി
ഓണക്കോടിയണിഞ്ഞു
തുമ്പപ്പൂ ചോറുണ്ണാന്‍ വേഗം വായോ.
ഉള്ളിന്റെ ഉള്ളില്‍ മധുരം നിറയുമെന്‍
പാലട പായസം ഞാന്‍ നിനക്കു
പകര്‍ന്നു നല്‍കാമീ തിരുവോണ നാളില്‍ .
നിഴലുകള്‍...
നിഴലുകളേ നിങ്ങള്‍ക്കു നെടുവീര്‍പ്പുകളുണ്ടോ ?
വഴിയറിയാതെ തനിയെ ഇഴയുന്ന
നിഴലുകളേ നിങ്ങള്‍ക്കു ഇണകളുണ്ടോ ?
നിദ്രവിഹീനങ്ങളാം നിഴലുകളേ
നിങ്ങള്‍ കിനാവു കാണാറുണ്ടോ ?
നിശ്ശബ്ദവാഹിനിയാം നിഴലുകളേ
നിങ്ങള്‍ തന് കദനത്തിന്‍ പാട്ടുകള്‍ പാടാറുണ്ടോ ?
പ്രണയിക്കാനറിയാത്ത പ്രതിരൂപങ്ങളേ
പ്രകാശമാണല്ലോ നിങ്ങള്‍ തന് പ്രതീക്ഷ
കരയാനറിയാത്ത കരിനിഴലുകളേ
കൂരിരുട്ടാണല്ലോ നിങ്ങള്‍ തന് കദനം
അഴകെത്രയായലും വിരൂപമായാലും
നിഴലുകളേ നിങ്ങള്‍ക്കെല്ലാം ഒരേയഴക്
ആശയിലും നിരാശയിലും
ആത്മമിത്രങ്ങളാണല്ലോ ഈ മിണ്ടാരൂപങ്ങള്‍
പൂവന്റെ ദുഃഖം....
ഒരു പൂവന് കോഴിയും,
പിട കോഴിയും, കുഞ്ഞുങ്ങളും
കൂടി വാഴുന്ന ഒരു കുടുംബമുണ്ട്.
ആരോഗ്യവും അതിനൊത്ത
അഴകുമുള്ള ഈ പൂവനു
പക്ഷേ കൂവാനറിയില്ല ഒട്ടും.
നേരം വെള്ളുത്തത് നാട്ടാരെ
വിളിച്ചറിയിക്കുന്നതും
കൂടു വിട്ടു ആദ്യം വെളിയില്‍
ഇറങ്ങുന്നതും ഈ വീട്ടില്‍
പിടായാണു നിത്യം .
എന്നാണു എനിക്കൊന്നു
ഒച്ചത്തില്‍ കൂവാന്‍
കഴിയുമെന്നോര്‍ത്തു
ആ പാവം പൂവന്റെ
നെഞ്ചു പിടയ്ക്കുകയാണിന്ന്....
നിനക്കായ്........
നിറക്കൂട്ടുകള്‍ കണ്ണീരില്‍
ചാലിച്ചു ഞാന്‍
മനസ്സെന്ന ക്യാന്‍വാസില്‍
വരയ്ക്കും കരളലിയും
നിന് ചിത്രം
അധര ദളങ്ങളില്‍ വിരിയുന്ന
മധുര സ്വരങ്ങള്‍
കൊണ്ടു ഞാന്‍
നിറയ്ക്കും നിന് അന്തരംഗം
ആയിരം വര്‍ണ്ണ
കിനാക്കള്‍
കൊണ്ടു നിന്
ആമാടപ്പെട്ടി ഞാന്‍ നിറയ്ക്കും
അകതാരില്‍ തുളുമ്പുന്ന
സ്നേഹാക്ഷരങ്ങള്‍
കൊണ്ടു ഞാന്‍
ആദ്യത്തെ അനുരാഗ
കവിതയെഴുതും നിനക്കായ്............
Subscribe to:
Posts (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...