കണ്ണില്‍ നിറയുന്ന
നിറക്കൂട്ടുകള്‍ കണ്ണീരില്‍
ചാലിച്ചു ഞാന്‍
മനസ്സെന്ന ക്യാന്‍വാസില്‍
വരയ്ക്കും കരളലിയും
നിന് ചിത്രം
അധര ദളങ്ങളില്‍ വിരിയുന്ന
മധുര സ്വരങ്ങള്‍
കൊണ്ടു ഞാന്‍
നിറയ്ക്കും നിന് അന്തരംഗം
ആയിരം വര്‍ണ്ണ
കിനാക്കള്‍
കൊണ്ടു നിന്
ആമാടപ്പെട്ടി ഞാന്‍ നിറയ്ക്കും
അകതാരില്‍ തുളുമ്പുന്ന
സ്നേഹാക്ഷരങ്ങള്‍
കൊണ്ടു ഞാന്‍
ആദ്യത്തെ അനുരാഗ
കവിതയെഴുതും നിനക്കായ്............
ആദ്യ രാത്രി
മുല്ല പൂ മണമുള്ള
മണിയറക്കുളില് നീ
മണിമാരന്‍ വരുന്നതും നോക്കി
ചന്ദന വാതില്‍
പാതി ചാരി നീ
ചന്ദന കട്ടിലില്‍ ഇരുന്നു
മാരന്റെ മണി മുത്തം
നിന് അധരത്തില്‍ വീഴുന്ന
ആദ്യ രാത്രിയാണല്ലോ ഇന്ന്
കൈയിലെ വളകള്‍
നിന് കുപ്പി വളകള്‍
കിലുങ്ങി ചിരിക്കുന്ന
ആദ്യ രാത്രിയാണല്ലോ ഇന്ന്
നെറ്റിയില്‍ കുങ്കുമം
നിന് കണ്ണിലെ കരിമഷി
കവിളില്‍ പടരുന്ന
ആദ്യ രാത്രിയാണല്ലോ ഇന്ന്
ഇരു ഹ്യദയങ്ങളും
ഒന്നായി അലിയുന്ന
ശുഭ രാത്രിയാണല്ലോ ഇന്ന്
മണിയറക്കുളില് നീ
മണിമാരന്‍ വരുന്നതും നോക്കി
ചന്ദന വാതില്‍
പാതി ചാരി നീ
ചന്ദന കട്ടിലില്‍ ഇരുന്നു
മാരന്റെ മണി മുത്തം
നിന് അധരത്തില്‍ വീഴുന്ന
ആദ്യ രാത്രിയാണല്ലോ ഇന്ന്
കൈയിലെ വളകള്‍
നിന് കുപ്പി വളകള്‍
കിലുങ്ങി ചിരിക്കുന്ന
ആദ്യ രാത്രിയാണല്ലോ ഇന്ന്
നെറ്റിയില്‍ കുങ്കുമം
നിന് കണ്ണിലെ കരിമഷി
കവിളില്‍ പടരുന്ന
ആദ്യ രാത്രിയാണല്ലോ ഇന്ന്
ഇരു ഹ്യദയങ്ങളും
ഒന്നായി അലിയുന്ന
ശുഭ രാത്രിയാണല്ലോ ഇന്ന്
പ്രിയതമയുടെ കൂടെ ഒരു ഓണം
നമ്മുടെ നാട് അനേകം പ്രവാസികള്‍ ഉള്ളതാണ് .അതിനാല്‍ അവരുടെ ചെറിയ നൊമ്പരം ഞാന്‍ എന്റെ പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തന്റെ പ്രിയതമയുടെ കൂടെ ഒരു ഓണം കിനാവ് കാണുന്ന ഒരു ഗാനമാണ് ഞാന്‍ ഇവിടെ എഴുതിയിരിക്കുന്നത് .എക്കാലത്തേയും നൊസ്റ്റാള്‍ജിക്ക് ഈണമായ "നിന് തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍ " എന്ന മനോഹര ഗാനത്തിന്റെ ഈണത്തിലാണു ഞാന്‍ എന്റെ ഈ ഗാനം എഴുതുയിരിക്കുന്നത്.
ഓണമായ്.....ആ ആ ഓണമായ്...ആ ആ...ഓണമായ്...
പൊന്‍ പുലരി തട്ടമിട്ടു ചിങ്ങം വന്നു
തുമ്പയും തുളസിയും മിഴി തുറന്നു
മാവേലി നാട്ടില്‍ ഉത്സവമായി
തിരുവോണം വന്നുവല്ലോ (പൊന്‍ പുലരി)
കിനാവിലെന്നും എന്‍ പ്രിയതമയെ
വികാരമായി കാണും (2)
ഈ തിരുവോണം നിന്നോടൊപ്പമാകാന്‍
ഞാന്‍ ആശിച്ചു
നിന് അരുകില്‍ വരുവാന്‍ ഞാന്‍ ആശിച്ചു
ഓണമായ് ....... (പൊന്‍ പുലരി)
വികാരവതി നീ എന്നെയും കാത്തു
വിഷാദമായി നിന്നു (2)
ഒരു വിരഹത്തിന് നൊമ്പരമേറ്റു നീ
തേങ്ങി ഈ നാളില്‍
തേങ്ങി തേങ്ങി ഈ നാളില്‍ നീ
ഓണമായ് ........ (പൊന്‍ പുലരി)
ഓണമായ്.....ആ ആ ഓണമായ്...ആ ആ...ഓണമായ്...
പൊന്‍ പുലരി തട്ടമിട്ടു ചിങ്ങം വന്നു
തുമ്പയും തുളസിയും മിഴി തുറന്നു
മാവേലി നാട്ടില്‍ ഉത്സവമായി
തിരുവോണം വന്നുവല്ലോ (പൊന്‍ പുലരി)
കിനാവിലെന്നും എന്‍ പ്രിയതമയെ
വികാരമായി കാണും (2)
ഈ തിരുവോണം നിന്നോടൊപ്പമാകാന്‍
ഞാന്‍ ആശിച്ചു
നിന് അരുകില്‍ വരുവാന്‍ ഞാന്‍ ആശിച്ചു
ഓണമായ് ....... (പൊന്‍ പുലരി)
വികാരവതി നീ എന്നെയും കാത്തു
വിഷാദമായി നിന്നു (2)
ഒരു വിരഹത്തിന് നൊമ്പരമേറ്റു നീ
തേങ്ങി ഈ നാളില്‍
തേങ്ങി തേങ്ങി ഈ നാളില്‍ നീ
ഓണമായ് ........ (പൊന്‍ പുലരി)
Subscribe to:
Posts (Atom)
-
അമ്മയെന്ന പേരു ഞാനോര്‍ക്കും ഓരോ മാത്യദിനത്തിലും !!!!!! അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും അമ്മ തന് മാറില്‍ ഉറങ്ങിയിലെങ്കിലും മാറ്റാര...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു . എരിയുകയാണോമനേ എന്‍ നെ...
-
കാലിലെ ചങ്ങല മുറുകുന്നു കരഞ്ഞു തളരുന്നു പാവം കമ്പി അഴിക്കുള്ളില്‍ കഴിയുന്നു ആ ജീവിതം അന്നു ഒരിക്കല്‍ അവന് പറഞ്ഞു ഞാനാണു ചന്ദ്രനിലെ...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം ...
-
നീറുന്ന മനസ്സിന്റെ വിയര്പ്പായ് നിറയുന്നു മിഴികളില്‍ ആര്‍ദ്രമായ് കവിളിണകളിലൂടെ ഒഴുകുന്ന കടലോളമുള്ളൊരു കന്മദത്തിനു കണ്ണുനീരെന്നു വിളിക്കാം ...
-
ഒരു നൊമ്പരത്തിന്റെ തേങ്ങലായ് ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ് മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന മന്ത്രവാഹിനികളല്ലോ ഈ ഓർമ്മകൾ ...
-
കരയിലെന്‍ കളിമണ്‍ കൂടാരം കടല്‍ തിരയേറ്റു തകരുന്നു. മനസ്സില്‍ മായാത്ത നിന് രൂപം മെഴുകുതിരിയായി കത്തി ഉരുകുന്നു എരിയുകയാണോമനേ എന്‍ നെഞ്...
-
നഗരത്തിൻ ഓരത്ത് മാമരത്തിൻ ചില്ലയിൽ നീ അന്തിയുറങ്ങുന്നു. ആ മാമര ചുവട്ടിൽ കദനത്തിൻ കിനാവു കണ്ടു ഞാനോ ഉറങ്ങന്നു . കറുത്ത പുകയുള്ള നഗരം കാണു...
-
ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍ നാം ദുഃഖിക്കുന്നു. ചിലതെല്ലം കിട്ടുമ്പോഴും നാം ദുഃഖിക്കുന്നു. അതുപോലെ, ചിലതെല്ലാം കിട്ടുമ്പോള്‍ നാം സന്...
-
എന്റെ വീടിന്റെ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലൊരു ഓന്തുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്നേഹിക്കുന്ന ഒരു പാവം ഓന്ത്. ഞാന...