തിരുവോണനാളില്‍ ............

പറന്നെത്തി ഓണ തുമ്പികള്‍ ചുറ്റിലും
വന്നെത്തി പിന്നെയുമൊരോണം .
മുക്കുറ്റി മുറ്റത്തു പൂക്കളമൊരുക്കി
തെറ്റിയും തുമ്പയും വിരുന്നു വന്നു.

മൂവാണ്ടന്‍ കൊമ്പത്തു ഊഞ്ഞാലു കെട്ടി
മൂക്കുത്തി പെണ്ണാളെ നീ ആടാന്‍ വായ്യോ.
വാഴത്തോപ്പില്‍ നമ്മുക്കു ഉല്ലസിക്കാം പിന്നെ
വാഴപ്പൂ തേന്‍ ഞാന്‍ നിനക്കു
പകര്‍ന്നു നല്‍കാമീ തിരുവോണ നാളില്‍ .

ആമ്പല്‍ പൊയ്‌കയില്‍  നീരാടി നീ
തുളസി കതിര്‍ ചൂടി ഓണക്കോടിയണിഞ്ഞു
തുമ്പപ്പൂ ചോറുണ്ണാന്‍ വേഗം വായ്യോ.
ഉള്ളിന്റെ ഉള്ളില്‍ മധുരം നിറയുമെന്‍
പാലട പായസം ഞാന്‍ നിനക്കു
പകര്‍ന്നു നല്‍കാമീ തിരുവോണനാളില്‍ ........

തിരുവോണനാളില്‍ ....

പറന്നെത്തി ഓണ തുമ്പികള്‍ ചുറ്റിലും
വന്നെത്തി പിന്നെയുമൊരോണം .
മുക്കുറ്റി മുറ്റത്തു പൂക്കളമൊരുക്കി
തെറ്റിയും തുമ്പയും വിരുന്നു വന്നു.

മൂവാണ്ടന്‍ കൊമ്പത്തു ഊഞ്ഞാലു കെട്ടി
മൂക്കുത്തി പെണ്ണാളെ നീ ആടാന്‍ വായ്യോ.
വാഴത്തോപ്പില്‍ നമ്മുക്കു ഉല്ലസിക്കാം പിന്നെ
വാഴപ്പൂ തേന്‍ ഞാന്‍ നിനക്കു
പകര്‍ന്നു നല്‍കാമീ തിരുവോണ നാളില്‍ .

ആമ്പല്‍ പൊയ്‌കയില്‍  നീരാടി നീ
തുളസി കതിര്‍ ചൂടി ഓണക്കോടിയണിഞ്ഞു
തുമ്പപ്പൂ ചോറുണ്ണാന്‍ വേഗം വായ്യോ.
ഉള്ളിന്റെ ഉള്ളില്‍ മധുരം നിറയുമെന്‍
പാലട പായസം ഞാന്‍ നിനക്കു
പകര്‍ന്നു നല്‍കാമീ തിരുവോണനാളില്‍ .......

ജീവിതം

ചിലതെല്ലാം നഷ്ടപ്പെടുമ്പോള്‍
നാം ദുഃഖിക്കുന്നു.
ചിലതെല്ലം കിട്ടുമ്പോഴും
നാം ദുഃഖിക്കുന്നു.

അതുപോലെ,
ചിലതെല്ലാം കിട്ടുമ്പോള്‍ 
നാം സന്തോഷിക്കുന്നു.
ചിലതെല്ലാം നഷ്ടപ്പെടുമ്പോഴും
നാം സന്തോഷിക്കുന്നു.

ചിലരെ കാണുമ്പോള്‍
നാം അവരെ വെറുക്കുന്നു.
ചിലരെ കാണുമ്പോള്‍
നാം അവരെ ഇഷ്ടപ്പെടുന്നു .

അതുപോലെ ,
ചിലരെ നാം എന്നും
ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു.
ചിലരെ നാം എന്നും
മറക്കുവാന്‍ ഇഷ്ടപ്പെടുന്നു.

നഷ്ടത്തിന്റെയും ലാഭത്തിന്റെയും
കണക്കു പുസ്തകമാണീ ജീവിതം ....