ദേശാടന കിളികള്‍

ദേശങ്ങള്‍ താണ്ടി എത്തുന്ന
നൊമ്പരമറിയാത്ത
വിരുന്നു പറവകളെ
ഒന്നു ചൊല്ലാമോ നിങ്ങള്‍ തന്‍
ഈ ആനന്ദത്തിന്‍ പരമരഹസ്യം.

കദനത്തിന്‍  ഭാരവുമയി
ആ  നാട്ടു കിളി പിന്നെയും ചൊല്ലി
കരച്ചിലുകള്‍ ഇല്ലാത്ത നിന്നുടെ
നാട്ടിലേക്കു എന്നെയും കൂടിയൊന്നു
കൊണ്ടുപോകാമോ ?

ആരു പറഞ്ഞു ഞങ്ങള്‍
കരയാറില്ലയെന്ന് !
ഞങ്ങള്‍ തന്‍ നൊമ്പരമകറ്റാനായി
പാറി നടക്കുന്നു ഇന്നു ദേശങ്ങള്‍ തോറും .
ഈ ദേശാടന യാത്രയില്‍ മറക്കുന്നു
ഞങ്ങള്‍ തന്‍ നൊമ്പരങ്ങള്‍ ഒരോന്നും

വരൂ സഹോദരങ്ങളെ നിങ്ങളും
പങ്കാളിയാകു ഈ ലോക യാത്രയില്‍ .
പറക്കാം നമ്മുക്കൊന്നായ് 
മറക്കാം നമ്മള്‍ തന്‍ നൊമ്പരങ്ങള്‍ .........

ഓരോ മാത്യദിനത്തിലും !!!!!!

അമ്മയെന്ന പേരു ഞാനോര്‍ക്കും
ഓരോ മാത്യദിനത്തിലും !!!!!!
അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും
അമ്മ തന്‍ മാറില്‍ ഉറങ്ങിയിലെങ്കിലും
മാറ്റാരുടെ അമ്മയെ
അമ്മയെന്നു വിളിക്കാന്‍ എനിക്കാശ


ഒരു തെറ്റിന്റെ അവശിഷ്ടമായി ഞാന്‍ പിറന്നു
ഒരു കാരുണ്യത്തിന്റെ കൈത്തണലായി ഞാന്‍ വളര്‍ന്നു
എന്‍ പിറവിയെ ശപിച്ചു ഞാന്‍ ഒരു നിമിഷം!!!!!!


പെറ്റു വീണ ക്ഷണത്തില്‍
ചോര പാടുകള്‍ മായാതെ എന്നെ നീ
വലിച്ചെറിഞ്ഞല്ലോ വഴിയരികില്‍
എന്‍ തീരാ നിലവിളി നീ ഗൗനിച്ചില്ല ഒട്ടും


വലിച്ചെറിഞ്ഞുവോ നീയെന്‍
തുണകളെയും ?
എന്‍ തുണകളെ ഓര്‍ക്കുമ്പോള്‍
എന്‍ ഹ്യദയം വെമ്പുന്നു കണ്ണുകള്‍ നിറയുന്നു
എന്നെങ്കില്ലും കാണുമെന്ന ശുഭ പ്രതീക്ഷയില്‍!!!!!!


എന്തിനു നീ ഇതു ചെയ്തു ?
ഒരു നിമിഷ സുഖത്തിനോ
എന്നെയൊരു അനാഥ ബാല്യത്തിന്റെ
ഇരയാക്കുന്നതിനോ
ഉത്തരം കിട്ടാത്ത മഹാ മണ്ടത്തരം ചോദ്യം !!!!!!


അരുതെ ഇനിയരുതെ
ഒരമ്മയും ഈ കടുംകൈയ്യിനു മുതിരരുതെ
ഈ മാത്യദിനത്തില്‍ ഞാന്‍ നേരുന്നു
നല്ല അമ്മകള്ക്കൊരായിരം ആശംസകള്‍ .........